തെക്കിനിമുറ്റത്തേക്കൊന്നു കാതോർക്കുക,
അവിടിപ്പൊഴും കാത്തുകിടപ്പുണ്ടാം നിന്നുടയവർ.
ഒന്നു പോകണമത്രടം വരെ, നെഞ്ചിൽ വിത്തുപാകി
മുളപ്പിച്ച ചെടികൾ തന്നിലകളെ തലോടണം,
അതിലൊരില നുള്ളിയമ്മയെ മണക്കണം,
ഒരു കണ്ണുനീർത്തുള്ളി മണ്ണതിൽ പൊഴിക്കണം.
അച്ഛനെ കാണാമപ്പോൾ വിണ്ണതിൽ തിളയ്ക്കു-
ന്നൊരുച്ചസൂര്യനായ്, വെയിൽക്കൈകളാൽ വരം തരും
ദീപക് ജി നായർ
No comments:
Post a Comment