ഒടുവിൽ സൂര്യനും യാത്രചൊല്ലിപ്പിരിഞ്ഞി-
രുൾ പടർന്നൊരീ പാതയിലൂടെ നാം
എതിരെ നിന്നൊഴുകി വന്ന, രണ്ടരുവി പോൽ
പുഴയിലെത്താൻ കൊതിക്കും മനസ്സുകൾ !!
നിറനിലാവിൽ നിൻ , കാൽമണിയൊച്ചകൾ
ബോധചില്ലയിൽ കുറുകുന്ന പക്ഷികൾ
കണ്ണു കാവലായ് നില്ക്കുന്നു ചുറ്റിലും
പെണ്ണവൾക്കുമേലന്ധകാരത്തിലും.
പട്ടുചേല ഞൊറിഞ്ഞുടുത്തോമലാം
മൊട്ടുമാല തൻ മുടിയിൽ തിരുകിയെ-
ന്നിഷ്ടതോഴി നീ മുന്നിൽ നടക്കവേ ,
ഷഷ്ടി പോലും മറക്കുന്നു മാനസം.
ഭോഗമല്ലെന്റെ ഭാഗമായ്ത്തീരുകിൽ
ഭാഗ്യമെന്നറിയുന്നു ഞാനെൻ സഖീ
വാമഭാഗമായൊപ്പം ചരിക്കുകിൽ,
വാരിധി തന്നിലൊന്നായലിഞ്ഞിടാം.
ദീപക് ജി നായർ
No comments:
Post a Comment