തിര
കടലിൽ തുടിക്കുന്ന
തിരകളായ്ത്തീരണം,
കരയിലെൻ പ്രണയത്തി-
നലയായ് പതയ്ക്കണം,
വരളുന്ന നെഞ്ചിൽ
പടർന്നെന്റെ നോവതിന്‍,
മിഴിനീരിനുപ്പു നിന്‍
മുറിവില്‍ പടര്‍ത്തണം.
ആഴിതന്നാഴത്തില്‍
മുങ്ങിത്തിരഞ്ഞതില്‍ ,
ആഴ്ന്നൊരാ ചേതന-
യ്ക്കന്നം കൊടുക്കണം.
മറവിയാംപൂഴിമണ്ണ-
ടിയില്‍ നിന്നോര്‍മ്മകള്‍,
മറനീക്കിയായിരം
ശംഖുമായ് തെളിയണം.
നിറനിലാവില്‍ മനം
മധുരമായ് പാടവേ,
അലസമാം ലാസ്യമോ-
ടലിയുവാനാകണം.
കാമാഗ്നിയാല്‍ നാഗ
യക്ഷിയായ് ഇഴയണം,
ഉയിരതിന്നുറവുകള്‍
നക്കിത്തുടയ്ക്കണം.
മണ്ണിലെ പാപത്തി
ലുറയുന്ന കറകളെ,
ചെന്നിണം പൂക്കുന്ന
രാജാങ്കണങ്ങളെ,
ശാപം വിതയ്ക്കുന്ന
മൂകാശ്രമങ്ങളില്‍
കേഴുന്ന വിശ്വാസ
നരനാരിരൂപികള്‍
കണ്ണില്‍ തിളയ്ക്കുന്ന
കാമാര്‍ത്തിയാല്‍,
താത ചിന്തമറക്കും
നരാധമ ഭോഗികള്‍
തിരനീട്ടിയെല്ലാമൊടുക്കണം,
നന്മതന്‍, തിരിനീട്ടി ദീപം
തെളിക്കുവാന്‍ ഭാവിയില്‍.
ദീപക് ജി നായര്‍
കടലിൽ തുടിക്കുന്ന
തിരകളായ്ത്തീരണം,
കരയിലെൻ പ്രണയത്തി-
നലയായ് പതയ്ക്കണം,
വരളുന്ന നെഞ്ചിൽ
പടർന്നെന്റെ നോവതിന്‍,
മിഴിനീരിനുപ്പു നിന്‍
മുറിവില്‍ പടര്‍ത്തണം.
ആഴിതന്നാഴത്തില്‍
മുങ്ങിത്തിരഞ്ഞതില്‍ ,
ആഴ്ന്നൊരാ ചേതന-
യ്ക്കന്നം കൊടുക്കണം.
മറവിയാംപൂഴിമണ്ണ-
ടിയില്‍ നിന്നോര്‍മ്മകള്‍,
മറനീക്കിയായിരം
ശംഖുമായ് തെളിയണം.
നിറനിലാവില്‍ മനം
മധുരമായ് പാടവേ,
അലസമാം ലാസ്യമോ-
ടലിയുവാനാകണം.
കാമാഗ്നിയാല്‍ നാഗ
യക്ഷിയായ് ഇഴയണം,
ഉയിരതിന്നുറവുകള്‍
നക്കിത്തുടയ്ക്കണം.
മണ്ണിലെ പാപത്തി
ലുറയുന്ന കറകളെ,
ചെന്നിണം പൂക്കുന്ന
രാജാങ്കണങ്ങളെ,
ശാപം വിതയ്ക്കുന്ന
മൂകാശ്രമങ്ങളില്‍
കേഴുന്ന വിശ്വാസ
നരനാരിരൂപികള്‍
കണ്ണില്‍ തിളയ്ക്കുന്ന
കാമാര്‍ത്തിയാല്‍,
താത ചിന്തമറക്കും
നരാധമ ഭോഗികള്‍
തിരനീട്ടിയെല്ലാമൊടുക്കണം,
നന്മതന്‍, തിരിനീട്ടി ദീപം
തെളിക്കുവാന്‍ ഭാവിയില്‍.
ദീപക് ജി നായര്‍
