Tuesday, August 24, 2021

തിരികേ മടങ്ങുകയാണു ഞാൻ
 ജീവിതത്തിരിനീട്ടി വയ്ക്കുവാനായി മാത്രം
ചിരിയല്ല, ചിന്തകളാണെൻ തൃസ്സന്ധ്യ തൻ
തിരികെടും മുൻപൊന്നു തിരികെയെത്താൻ
ഇനിയുള്ള വഴികളിൽ നിയതിയ്ക്കുമപ്പുറം
തിരയുന്നു ഞാനെന്റെ നീതി ശാസ്ത്രം

ദീപക് ജി നായർ
പ്രണയമേ, നീ രണ്ടു കരിനിഴൽ പോലവേ,
പരിണയത്തിണ്ണയിൽ കാത്തു നിൽക്കുന്നുവോ?

വിടരുവാൻ വെമ്പുന്ന മൊട്ടുകൾ നിങ്ങളിൽ,
അടരുവാനാകാതലിഞ്ഞതാം. പ്രണയമേ!
പറയുകയെന്തിനായ് പരിണയത്തിണ്ണയിൽ
തലകുനിച്ചിന്നും തളർന്നു നില്ക്കുന്നു നീ?

ദീപക് ജി നായർ
ചിതയിൽ നിന്നും 
ചിറകടിച്ചണയുന്നു,
ചകിതനായൊരു
ഓർമ്മ പക്ഷി!!

പകലിലല്ല, ഞാനറിയുന്നതിരുളിലായ്,
കരുതൽ പോൽ, നൂറു തിരികളെൻ ചുറ്റിലും
ഇടറിവീഴുവാൻ കാത്തു നില്ക്കാതെന്റെ
ഇരുവശങ്ങളിൽ, താങ്ങായി നിന്നവർ.
 ചെറിയ മോഹങ്ങൾ കാറ്റിൽക്കെടാതെന്റെ
ചിരി തെളിക്കുവാൻ, എണ്ണ പകർന്നവർ.
പകരമാവില്ലൊരിക്കലും വാക്കുകൾ!
തിരികെ നല്കാനുമാവില്ലിതൊന്നുമേ!!

ദീപക് ജി നായർ
പാതി നിർത്തി മടങ്ങുവാനല്ല ഞാൻ
പാരിൽ വന്നു പിറന്നതു നിശ്ചയം
പോരടിച്ചെൻ പരീക്ഷണശാലയിൽ
നേരുതേടുന്നിതോരോ ദിനത്തിലും.
പട്ടുമെത്തയിലൊട്ടിക്കിടക്കിലും
ചുട്ടു പൊള്ളും വെയിൽത്തീ കുടിക്കിലും
പാഠപുസ്തകത്താളിന്നുമപ്പുറം
പാഠമെത്ര പകർന്നതാം പാതകൾ
പാടെ മായും പകൽ വെളിച്ചം, നിലാ-
പ്പാലൊഴുക്കുന്ന പാതിരാപ്പൊയ്കകൾ
കെട്ടിയൊട്ടിച്ച ബന്ധങ്ങൾ,ബന്ധന-
ക്കെട്ടു പൊട്ടിച്ചു പായും 'പരാശ്രിതർ'
തട്ടിമാറ്റുവാനാകാതിരുൾക്കൂടില-
റ്റു വീണുപോം മൊട്ടുകൾ, മൂകമാ-
യൂർദ്ധശ്വാസം വലിക്കും വരാന്തകൾ.
കാലിൽ വന്നുമ്മ തന്നു കിടാങ്ങളെ
കാലനൂരേറ്റുമുഗ്രസർപ്പങ്ങളും
കാതുപൊത്തിപ്പിടിച്ചവർ, കൺകളിൽ
കരുണവറ്റിക്കരിഞ്ഞവർ, പിന്നെയും
കാട്ടുപൂവിനോടിഷ്ടം നടിച്ചവർ.
കൂട്ടുവെട്ടിപ്പിരിഞ്ഞവരങ്ങിനെ
 പട്ടടയ്ക്കുള്ളിലെത്തുന്നിടം വരെ
തൊട്ടറിഞ്ഞീടുമെത്രസത്യങ്ങൾ നാം.

ദീപക് ജി നായർ
അടഞ്ഞ കൺകളിൽ, കാറ്റുമ്മ വയ്ക്കവേ
പിടഞ്ഞൊരുള്ളം തിളയ്ക്കുന്നു പിന്നെയും.
കടഞ്ഞെടുത്തതല്ലീ നൂറു ചിന്തകൾ,
ഇടഞ്ഞ നെഞ്ചിലെ താളപ്പിഴപ്പുകൾ!
കുടഞ്ഞെറിഞ്ഞിട്ടുമായിരം വട്ടമായ്,
ഉടഞ്ഞിടാതെന്റെയോർമ്മച്ചിരാതുകൾ.

ദീപക് ജി നായർ
അടഞ്ഞ കൺകളിൽ, കാറ്റുമ്മ വയ്ക്കവേ
പിടഞ്ഞൊരുള്ളം തിളയ്ക്കുന്നു പിന്നെയും.
കടഞ്ഞെടുത്തതല്ലീ നൂറു ചിന്തകൾ,
ഇടഞ്ഞ നെഞ്ചിലെ താളപ്പിഴപ്പുകൾ!
കുടഞ്ഞെറിഞ്ഞിട്ടുമായിരം വട്ടമായ്,
ഉടഞ്ഞിടാതെന്റെയോർമ്മച്ചിരാതുകൾ.

ദീപക് ജി നായർ
അടഞ്ഞ കൺകളിൽ, കാറ്റുമ്മ വയ്ക്കവേ
പിടഞ്ഞൊരുള്ളം തിളയ്ക്കുന്നു പിന്നെയും.
കടഞ്ഞെടുത്തതല്ലീ നൂറു ചിന്തകൾ,
ഇടഞ്ഞ നെഞ്ചിലെ താളപ്പിഴപ്പുകൾ!
കുടഞ്ഞെറിഞ്ഞിട്ടുമായിരം വട്ടമായ്,
ഉടഞ്ഞിടാതെന്റെയോർമ്മച്ചിരാതുകൾ.

ദീപക് ജി നായർ

ഓർമ്മച്ചിരാതുകൾ

അടഞ്ഞ കൺകളിൽ, കാറ്റുമ്മ വയ്ക്കവേ
പിടഞ്ഞൊരുള്ളം തിളയ്ക്കുന്നു പിന്നെയും.
കടഞ്ഞെടുത്തതല്ലീ നൂറു ചിന്തകൾ,
ഇടഞ്ഞ നെഞ്ചിലെ താളപ്പിഴപ്പുകൾ!
കുടഞ്ഞെറിഞ്ഞിട്ടുമായിരം വട്ടമായ്,
ഉടഞ്ഞിടാതെന്റെയോർമ്മച്ചിരാതുകൾ.

ദീപക് ജി നായർ

ചില്ലുകൂട്ടിൽ ചലിക്കുന്ന മീനുകൾ!

ചില്ലുകൂട്ടിൽ ചലിക്കുന്ന മീനുകൾ!
കണ്ണിനേറ്റം സുഖം തരും കാഴ്ചകൾ.
വർണ്ണ മത്സ്യങ്ങൾ പോലെന്റെ ചിന്തകൾ
ഉള്ളു നീറ്റിപ്പിടയ്ക്കുന്നു പിന്നെയും.
കല്ലിലൊട്ടിയിരിക്കുന്നിതു ചിലർ,
മെല്ലെ നീന്തിത്തുടിക്കുന്നവർ, സ്വയം
മുന്നിലെത്താനിരച്ചു പായുന്നവർ,
തെന്നി നീങ്ങുന്ന വർണ്ണക്കുറുമ്പുകൾ.
തൊട്ടുനോക്കുവാനാകാതകം, പുറം
വെട്ടിമാറുന്ന ചിന്തകൾ,മീനുകൾ.

ദീപക് ജി നായർ