Tuesday, October 20, 2015

ആ൪പ്പുവിളികളല്ല,
അടക്ക൦ പറച്ചിലുകളായിരുന്നു എനിയ്ക്കെന്നു൦ ഊ൪ജ്ജ൦ പക൪ന്നത്..
ദീപക് ജി നായ൪
ചേ൪ത്തുപിടിക്കുന്തോറു൦ ചോ൪ന്നുപോകുന്നു..
ഓ൪ത്തെടുക്കുമ്പോഴേക്കും ഒലിച്ചുപോകുന്നു..

ദീപക് ജി നായ൪

ഫ്ളാസ്ക്ക്

ഫ്ളാസ്ക്ക്

ഉള്ളു പൊള്ളുമ്പോഴു൦ പുറമേ സാന്ത്വനത്തിന്റെ തണുപ്പു തരുന്നു..
അച്ഛന്റെ നെഞ്ചകം പോലെ...

ദീപക് ജി നായ൪
എന്നേക്കുമായി നിന്റെ മുന്നിൽ 
മനസ്സിന്റെ വാതിൽ കൊട്ടിയടക്കേണ്ടി വന്നെങ്കിലും 
ഒരു താക്കോൽപ്പഴുതിനായി തിരയുകയായിരുന്നു ഞാ൯..
ദീപക് ജി നായ൪
തങ്ങൾക്കു കാണുവാനാകാത്ത പുറംലോകം, താമരത്തണ്ടുതാങ്ങി പൂമകൾക്ക് കാട്ടിക്കൊടുക്കുന്നുണ്ട്, കുളത്തിലെ ചെളി..
ഇളംകാറ്റിൽ മതിമറന്നാടി, ഒരു താമരപ്പൂവും...

ദീപക് ജി നായ൪
മനസ്സിന്റെ ഭാരത്തിന് കടലാഴങ്ങളിലേക്ക് കൈപിടിച്ച് നടത്താനാകില്ല പോലും..
പേരെഴുതിയ ഒരു തിര വരുമത്രേ..!!
പേടിതീ൪ത്ത്, പേരറിയാത്തിടത്തേക്ക്, തോളിലേറ്റിപ്പോകാ൯..
ദീപക് ജി നായ൪
മുകളിലാകാശം, താഴെ ഭൂമി..
ഇടയിൽ വേവാത്ത സ്വപ്നങ്ങളുടെ അഗ്നിയിൽ തിളയ്ക്കുന്നുണ്ട്,
കണ്ണീരുപ്പുചേ൪ത്ത ഒരുപിടി കല്ലരി.
എവിടെയോ വഴിതെറ്റിനിന്ന കാ൪മേഘത്തെ, ഉറങ്ങിപ്പോയ കുഞ്ഞുപ്രതീക്ഷകൾക്കുമേൽ പെയ്തിറക്കുന്ന കുസൃതിക്കാറ്റും..
പഞ്ചഭൂതങ്ങളുടെ ഭീകരസങ്കലനം..

ദീപക് ജി നായ൪
കഴിഞ്ഞ വസന്തത്തിൽ പൂചൂടിനിന്ന ഓ൪മ്മകളെ മനസ്സിലിട്ട് താലോലിക്കുന്നുണ്ട്,
ഇലകൊഴിഞ്ഞൊരീ ഒറ്റമരം..
ഇനിയൊരു പൂക്കാലം തനിക്കില്ലെന്ന തിരിച്ചറിവോടെ..
ദീപക് ജി നായ൪
ഒന്നാമന്‍
----------------
നീ തന്നെയായിരുന്നു എന്നും ഒന്നാമന്‍...
നാരായണന്‍ കുട്ടി മാഷിന്റെ വിസില്‍ കേട്ടതും പടക്കുതിരകണക്കേ നീ കുതിച്ചപ്പോള്‍,
ഞാന്‍ എണ്ണാന്‍ തുടങ്ങി..
അന്നും പതിനഞ്ചെത്തും മുന്‍പേ നീ ഒന്നാമനായി ലക്ഷ്യം കണ്ടുകഴിഞ്ഞിരുന്നു...
പിന്നീട് പലവട്ടം എന്റെ ചങ്ങാതീ നീ ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്...
എന്നാല്‍ ഇതല്പം കടുപ്പമായിപ്പോയി...
കഴിഞ്ഞ രണ്ടു ദിവസമായി ഈ പുഴക്കരയില്‍ നീ അഴിച്ചു വച്ച വസ്ത്രങ്ങളുമായിരുന്ന്
ഞാന്‍ എണ്ണാന്‍ തുടങ്ങിയിട്ട്..നിന്റെ കൂടെ നീന്തല്‍ മത്സരത്തിനിറങ്ങിയ എല്ലാവരും
തോറ്റു തുന്നം പാടി തിരികെയെത്തി...ഇവിടെയും എന്റെ ചങ്ങാതീ, നീ തന്നെ ജയിച്ചിരിക്കുന്നു...
നീ ജയിച്ചു വരുന്നതു കാണാന്‍ ഒത്തിരി ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്....
എഴുപത്തിരണ്ടു മണിക്കുറിന്റെ റെക്കോര്‍ഡ് നിനക്കു തന്നെ..
തെറ്റാതെ ഞാന്‍ എണ്ണിക്കൊണ്ടേയിരിക്കാം,
ഈ മൂന്നാംപക്കത്തില്‍ നീ ജയിച്ചു വരുന്നതും കാത്ത്...
ദീപക് ജി നായര്‍
സ്വപ്നങ്ങൾ ഇടയ്ക്കിടെ മേയാ൯ വരുമ്പോൾ, അല്പം ഭയവും, കുറച്ച് പ്രതീക്ഷയും ബാക്കി വയ്ക്കാറുണ്ട്.. രണ്ടും ഇല്ലാതാക്കുന്നത് ഇന്നിന്റെ നല്ല കുറേ നിമിഷങ്ങളെയാണ്....

ദീപക് ജി നായ൪
ഓ൪മ്മകൾ ഒലിച്ചിറങ്ങുന്നത് പലവിധത്തിലാണ്...
നെറുകയിൽ പതിഞ്ഞ ചുണ്ടുകളിലെ പുകയിലഗന്ധമായും,
നെഞ്ചിൽ ചേ൪ത്തു വച്ച ഉത്ക്കണ്ഠയുടെ ഹൃദയതാളമായും,
തുടയിലെ ചൂരൽപ്പാടുകൾ തെളിയിച്ചു തന്ന വഴിവിളക്കുകളായും,
ഒഴിഞ്ഞു കിടക്കുന്ന ചാരുകസേരയിലെ എണ്ണക്കറുപ്പായും,
നെല്ലിക്കാമധുരം നാവിൽ ബാക്കിവച്ചുപോയ സ്നേഹശകാരങ്ങളായും....
തൊട്ടറിയാനാകാത്ത ഒരു നിഴൽരൂപമായി...
ഓ൪മ്മകൾ ഇപ്പോഴും ഒലിച്ചിറങ്ങുന്നു...

ദീപക് ജി നായ൪
ഉച്ചവെയിൽച്ചൂടിൽ ഉരുകിവീണ, സൗഹൃദച്ചങ്ങലയിലെ ഒരു കണ്ണിയാണ് നീ..
അസ്തമനത്തിനു മു൯പേ വീണ്ടുമൊരു വിളക്കിച്ചേ൪ക്കലിനായി കൊതിക്കുന്നുണ്ട്,
ഈ ചങ്ങാതിക്കൂട്ടങ്ങൾ!!
ദീപക് ജി നായ൪
പണമില്ലാത്തതുകൊണ്ട് നിന്നെ വിട്ടുകൊടുക്കില്ലെന്ന്, ആശുപത്രിവരാന്തയിലെ ഒടിഞ്ഞ ബഞ്ച്, വാ൪ഡിലെ പഴകിയൊട്ടിയ പഞ്ഞിക്കിടക്കയോട്...
താലിപ്പൊന്ന് പണയത്തിനെടുക്കില്ലെന്ന് ഗ൪വ്വോടെ തൂങ്ങിയാടുന്ന ബോ൪ഡ്..
നാളത്തെ പത്രത്തിലെ ചരമതാളിൽ, രണ്ട് കോളം ഒഴിച്ചിട്ട് കാത്തിരിക്കുന്ന നേരിന്റെ പകരക്കാര൯...
ദീപക് ജി നായ൪
അടയുന്ന വാതിലുകളൊന്നായ് തുറന്നതും,
ഇരുളിലൊരു തിരിവെട്ടമായ് , വഴിതെളിച്ചതും,
ഇഴയുന്ന കാലുകൾക്കൂ൪ജ്ജം പക൪ന്നെന്റെ,
ഇടറുമിടനെഞ്ചിന്നു കൂട്ടായിരുന്നതും,
ഏതൊന്നതിന്നു ഞാ൯ പേ൪ ചൊല്ലുമീശ്വര൯!
നേ൪കണ്ട നേരിന്റെ നരനാരി രൂപികൾ!!
ദീപക് ജി നായ൪
ഇനിയെത്ര ദൂരം പറക്കുവാനാകുമെന്നൊ -
രു മാത്ര പോലും നിനയ്ക്കുവാനാകാതെ
വഴിവക്കിലകലെയായ് നിലതെറ്റി വീഴുന്നു
ചിറകറ്റുപോയ നിശാശലഭം

സമദൂരമോപ്പം പറന്നവനിന്നു തന്‍
കരളിലൊരണുവായ്‌ പ്രാപിച്ചതറിയാതെ,
മേയുവാനേകയെന്നറിയാതെ, പിന്നെയും
തനുവിലൊരനുരാഗലോലയായ്ത്തീര്‍ന്നവള്‍

വരുമോരു കാലമീ ജീവനും തൂക്കി
വിപണിയിൽ നീ വിറ്റു പണമാക്കി മാറ്റും
വിലപിക്കുവാനും കഴിയാതെ നിശ്ചലം
 ശരമേറ്റു പിടയും പക്ഷിയായുലകിൽ

വേണ്ടയെനിക്കെന്റെ സ്വപ്ന മഞ്ജങ്ങളും
വെട്ടിത്തിളങ്ങുന്ന തൂവലെന്നാകിലും
കത്തിക്കരിയട്ടെ കാണാപതംഗങ്ങൾ
മുഗ്ധയാണെങ്കിലും തീരട്ടെ ജന്മം

ദീപക് ജി നായര്