വീട്ടിലേക്കുള്ള വഴികളിൽ കണ്ണുകൾ
നീട്ടിയെന്നെ നീ കാത്തിരിക്കുന്നുവോ
കൂട്ടിനുള്ളിൽ കിടന്നു കൊണ്ടോർമ്മ തൻ
ചൂട്ടു വെട്ടം തെളിച്ചു നിർത്തുന്നുവോ ?
കൂട്ടു കൂടുവാൻ ആരുണ്ടെനിക്കിനി
തോട്ടിൽ വന്നൊട്ടു നീന്തി തുടിക്കുവാൻ
നാട്ടു വഴികളിൽ കൂട്ടായ് നടക്കുവാൻ
പാട്ടു കേട്ടെന്റെ മടിയിൽ മയങ്ങുവാൻ
തൊട്ടുരുമ്മി കളിച്ചു തിമിർക്കുവാൻ
കൂട്ടിനായ് നിനക്കാരുണ്ടവിടെയും?
ദീപക് ജി നായർ