Wednesday, November 1, 2017

ഒരു ചിറകൊടിഞ്ഞു കിടക്കവേ, ചുറ്റിലും
തിരയായിരുന്നതിൻ ചിരിയായിരുന്നു
വരിയായ് ഉറുമ്പുകൾ, കരയിലടിയുന്നതും
കനവുകണ്ടെന്തിനോ കാത്തിരിക്കുന്നു.
നട്ടുച്ചനേരത്തു വലവീശി വന്നൊരാൾ,
നോട്ടം, വിശന്നവരിലായിരുന്നു.
ഒറ്റച്ചിറകുമായ് നീന്തിപ്പിടച്ചന്തി -
നേരത്തു കരയിൽ ഞാനെത്തിടുമ്പോൾ
പൊട്ടിച്ചിരിച്ചാർത്ത തിരയെന്റെ ചാരെ -
വന്നുച്ചിയിലുമ്മതന്നോമനിച്ചു.
കാത്തു തളർന്നയുറുമ്പുകൾ മൗനമായ്
ആരെയോ തേടി തിരിച്ചു പോയി.
കയ്യിൽ ചുരുട്ടിയ വലയുമായ് വന്നൊരാൾ
മെയ്യിതിൽ മെല്ലെ തലോടി നിന്നു .

ദീപക് ജി നായർ

No comments:

Post a Comment