Thursday, November 23, 2017

കണി

കണി

ഇരുട്ടിലേക്ക് കൂപ്പുകുത്തുന്നതിനു മുന്നോടിയാണീ അന്തിച്ചുവപ്പെന്ന് കടല വിറ്റു വന്ന ചെക്കൻ.
 
വരാനിരിക്കുന്നത് പകലാണെന്ന് ഇരുട്ടിൽ തപ്പിത്തടയുന്നവരെ പറഞ്ഞു കൊതിപ്പിക്കുന്നുണ്ട്, അയലത്തെ വീട്ടിലെ താമരാക്ഷി

'മിഠായി പെറുക്കൽ' മത്സരത്തിലെ കുട്ടികളുടെ മനസ്സാണ് തങ്ങൾക്കെന്ന് പറയാതെ പറയുന്നു, എഴുപതിലും 'സൂര്യശോഭ' യോടെ ചിരിക്കുന്നവർ.

ചൂണ്ടു വിരലിലെ കറുപ്പ് മാഞ്ഞിട്ടും, കനവുകോണികളിൽ,
സ്വയം ചവിട്ടുപലകകളായി തീർന്നവർ.

ദീപക് ജി നായർ

No comments:

Post a Comment