പൂക്കൾ ചിരിച്ചു മണക്കും വഴിയിൽ
മൊട്ടു കരിഞ്ഞ കരിന്തിരികൾ
കാക്കകളെച്ചിലുകൊത്തും വഴികൾ
കാത്ത ബലിച്ചോർ, കൈയ്യടികൾ !!
ആർക്കും വേണ്ടാതീച്ച പൊതിഞ്ഞൊരു
ആർഭാടത്തിനടുക്കളകൾ!
അത്താഴത്തിൻ അരിമണി കൊത്തുമൊ-
രമ്മക്കിളിതൻ പിൻവഴികൾ.
തേങ്ങലൊതുങ്ങിയൊരറകളിൽ നിന്നിര ,
തേടിയിറങ്ങിയ കാലടികൾ.
താങ്ങു തളർന്നവൾ തൻ അരവയറിനു
താങ്ങാകുന്നിരുൾ, ഇറയങ്ങൾ!
അഷ്ടി കളഞ്ഞും , അണികളിലാശയ -
മുഷ്ടി ചുരുട്ടിയ സമരങ്ങൾ
തുഷ്ടിയതിന്നണി ചേർത്ത പരാശ്രിതർ ,
രാഷ്ട്രീയത്തിരു തിമിരങ്ങൾ.
പഴിയതു മിഴിയിതിനാകാം, കണ്ടതു
പറയുക പാപവുമാകാം
പലമൊഴി സത്യവുമാകാം ,
പതിരിൽ അരിമണി കട്ടതുമാകാം.
ദീപക് ജി നായർ
No comments:
Post a Comment