Tuesday, February 17, 2015


ഉലയിലിരുമ്പുപോലെന്നും
ഉരുകിയൊലിച്ചവന്‍  
അരവയറന്നത്തിനായ്, ഉലകില്‍
ഉഴറിയൊടുങ്ങിയോന്‍
പണമതിലന്ധനായവന്‍ തന്‍
പകയിലെരിഞ്ഞു തീര്‍ന്നവന്‍
ശൂലിയെന്നു നിനച്ചേ, സ്വയം
ശൂലമെടുത്തൊരാൾ തൻ  മുന്നില്‍
ഭക്തിയോടല്ലാതെ  , ഭയ
ചിത്തനായ് ഇരന്നവന്‍
കാവലായ് കവാടത്തില്‍
കാലരൂപത്തോടേറ്റം
ഭീതിയോടായുസ്സിന്നായ്
കേണപേക്ഷിച്ചിട്ടുണ്ടാം.
പാതകപ്പാപത്തിന്റെ
തോതളന്നീടാൻ പണം
തോരണം തൂക്കും  നീച
വർഗ്ഗമേ അറിഞ്ഞാലും
അടിമയല്ലാരും ഭൂവിൽ
തുടലിട്ടു തളച്ചീടാൻ 
ഉടവാളുകൊണ്ടാലേതോ-
രുടലും പിളർന്നേ പോകും.

ദീപക് ജി നായർ 























 

No comments:

Post a Comment