Monday, February 16, 2015

അഗ്നിസാക്ഷിയായ് വരിച്ചവനെ
അഗ്നിയിലേക്കെടുക്കുന്നു.
നെറ്റിയിലെ സൂര്യന്‍
ഉപ്പുകടലിലൊലിച്ചു പോകുന്നു.
ചിതയില്‍ നിന്നൊരു കൊള്ളി
നെഞ്ചിലേക്കെടുക്കുന്നു
ചിതറിയ സ്വപ്നങ്ങളെ
വിളക്കിച്ചേര്‍ക്കുന്നു..
ഇന്നലെകളെയെല്ലാം ആവാഹിച്ച്
മറവിയില്‍ ബന്ധിക്കുന്നു
നാളെയാം പട്ടം സ്വപ്ന
നൂലതില്‍ കൊരുക്കുന്നു..
നാടകമിതില്‍ വേഷഭാഷകള്‍ പുതുക്കുന്നു
കരിഞ്ഞ കൊമ്പില്‍ പൂക്കള്‍,
പിന്നെയും ചിരിക്കുന്നു
കൊഴിഞ്ഞ പൂവില്‍ മധു 
മധുരം നിറയ്ക്കുന്നു
ദീപക് ജി നായര്‍

No comments:

Post a Comment