Monday, February 16, 2015

ചുറ്റും ചീറിപ്പാഞ്ഞ കല്ലുകള്‍ക്കിടയില്‍
ഒരഭ്യാസിയെപ്പോലെ ചിരിച്ചു നില്ക്കുന്നൊരു പുളിമരം..
പുളികിട്ടാത്ത അമര്‍ഷം തീര്‍ക്കുവാന്‍
അതിന്റെ കൈത്തണ്ടയിലൊരൂഞ്ഞാലു കെട്ടിയാടി ഞാനും..

ആടിത്തളരുമ്പോള്‍ ഒരു പുളി താഴേയ്ക്കിട്ടു തന്ന്
നാളെയും വരണമെന്നൊരു മൗനയാത്രാമൊഴി...
...
ഇപ്പൊഴും ഒരു പുളി എനിയ്ക്കായി മാറ്റിവച്ച്
കാത്തിരിക്കുന്നുണ്ടാവാം, വിലവാങ്ങി വിറ്റകന്നതറിയാതെ
എന്റെ മുത്തശ്ശിപ്പുളിമരം..

ദീപക് ജി നായര്‍

No comments:

Post a Comment