ഇരുളിന്നു മുന്നേ നടക്കുന്നു ഞാൻ, വീണ്ടു-
മിരുളിലേക്കെത്തുവാനായി മാത്രം.
കരളിന്റെ ശാഖിയിൽ തൂങ്ങും കിനാക്കൾക്ക്
നിറമേകുവാനെന്റെ യാത്ര, പാത,
പരതിത്തിരഞ്ഞൊരേ യാത്ര.
മുന്നിലും, പിന്നിലുമിടയ്ക്കൊപ്പമെത്തിയും
ഉന്നം പിഴയ്ക്കാത്ത യാത്ര,
ഊടുതേടിത്തളർന്നുള്ള യാത്ര.
ദീപക് ജി നായർ
No comments:
Post a Comment