Saturday, December 13, 2014

മോക്ഷം

മോക്ഷം

ഭ്രാന്തനെന്നു വിളിക്കുവാനാരാണ്,
ഭ്രാന്തനല്ലാത്തതെന്നു നിനയ്ക്ക നീ
ഭാരമോരോന്നിറക്കിച്ചുമന്നു നാം
ഭാഗ്യമൊന്നേ തിരഞ്ഞു പോം മണ്ണിതില്‍.

ഭാണ്ഡമൊന്നൊന്നെടുത്തു നാം ജീവിത
കാണ്ഡമോരോന്നു താണ്ടിപ്പലേവഴി
മൂഡ്ഡസ്വപ്‌നങ്ങള്‍ കണ്ടൂ, പരസ്പ്പരം
ഗാഡ്ഡബന്ധങ്ങളാല്‍ സ്വയം ബന്ധിതര്‍.

ദേഹദേഹിതന്നന്തരം തേടി നാം
ദ്വേഷരോഷങ്ങളെല്ലാമടക്കി നല്‍ -
ദാഹമോടലഞ്ഞന്തിയില്‍, പുക്കുവാന്‍
ദ്വാരകാനാഥസന്നിധി തന്നിലായ്.
ഭാഷവേഷങ്ങളെല്ലാം ക്ഷരം, പരം
മോക്ഷമാണെന്നറിക നീ സന്തതം
സാക്ഷിയാകുവനല്ല സത്ക്കര്‍മ്മമോ-
ടക്ഷരത്തിലേക്കെത്തുവാനാകണം.

ദീപക് ജി നായര്‍

No comments:

Post a Comment